
എന്റെയൊരു സീനിയർ ചേട്ടന്റെ കൈയ്യിൽ ആക്കാലത്തു വന്നു ചാടിയ ചെറിയ പുസ്തകവും അതിലെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ഇപ്പോഴും ഓർമ്മയുണ്ട്...
അതുവരെ കാണാത്ത, വായിച്ചിട്ടില്ലാത്ത,ഉഷ്ണമാപിനികളെ തീപിടിപ്പിക്കുന്ന ഒന്ന്..
അവിടുന്നങ്ങോട്ട് പിന്നെ ഈ പുസ്തകം എവിടെ കിട്ടും എന്നുള്ള അന്വേഷണം ആയിരുന്നു...
സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ രഹസ്യ യോഗം വിളിച്ചു വിഷയം കൂലങ്കഷമായി ചർച്ച ചെയ്തപ്പോഴാണ് പുനലൂർ ടി ബി ജംഗ്ഷനിലെ കുട്ടീശൻ അണ്ണന്റെ കടയിലെ തൂക്കിയിട്ടിരിക്കുന്ന വീക്കിലികൾക്കിടയിൽ സ്റ്റാപ്പിൾ ചെയ്തിട്ട ചിലതിനെക്കുറച്ചു ഒരു സുഹൃത്ത് സൂചന തന്നത്..
ഐറ്റത്തിന്റെ പേര് മാരമ...വില മൂന്ന് രൂപ..
എല്ലാരും കൈയ്യിലുള്ള കാശ് പിരിവിട്ട് ഒരു ദിവസം ഉച്ചക്ക് ക്ലാസിൽ ആരുമറിയാതെ പോയി സാധനം വാങ്ങി പള്ളക്ക് കേറ്റി
കൊണ്ടുവന്നു പുസ്തക കവറിനുള്ളിൽ വച്ചു...
വൈകുന്നേരം സ്കൂൾ വിട്ടതും ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയിൽ പോയിരുന്നു പൊതിയഴിച്ചു പുസ്തകത്തിനുള്ളിൽ വച്ചു പടം കണ്ടു വായിച്ചു..
അവിടുന്നങ്ങോട്ട് പിന്നീട് കൈമറിഞ്ഞു വായിച്ചതും സ്വന്തമാക്കിയതുമൊക്കെയായി എത്രയെത്ര തുണ്ട് പുസ്തകങ്ങൾ...
കൈയ്യും കണക്കുമില്ല...
സ്‌കൂളും കോളേജുമൊക്കെ കഴിഞ്ഞു വരുന്ന പ്രായത്തിലാണ് പുനലൂർ ലൈബ്രറിയിൽ അംഗത്തമെടുത്തു സീരിയസായ പുസ്തക വായന ആരംഭിച്ചത്...
ആക്കാലത്തെ എഷ്റ്റാബ്ലിഷ്ഡ് ആയ ഒരുവിധപ്പെട്ട എഴുത്തുകാരെയെല്ലാം വായിക്കാൻ അന്ന് സമയമുണ്ടായിരുന്നു..
കൈയിൽ കാശ്ണ്ടേൽ സിനിമ കാണാൻ പോക്ക് അല്ലാതെ വേറെ എന്റർടൈൻമെന്റ്ഒന്നുമില്ലല്ലോ
ദിവസവും രാവിലെ ലൈബ്രറിയിൽ വന്നു ഉള്ള പേപ്പറും വീക്കിലികളും മൊത്തം അരിച്ചു പറക്കി വായിക്കും.. സിനിമാ വീക്കിലികൾ നാലും അഞ്ചും തവണ..
ന്നിട്ട് രണ്ട് പുസ്തകം എടുത്തു വീട്ടിൽ പോകും..
ഒക്കുമെങ്കിൽ രണ്ടും അന്ന് തന്നെ വായിച്ചു തീർക്കും..
പിന്നെയും വരും...
വായനയുടെ ഒരുത്സവ കാലമായിരുന്നു അന്ന്...
പമ്മനെയൊക്കെ ആവേശത്തോടെ വായിച്ചത് അന്നാണ്...
കൂടുതലും മുകുന്ദന്റെ പുസ്തകങ്ങൾ ആയിരുന്നു ഇഷ്ടം..
ദൽഹിയും, ആവിലായിലെ സൂര്യോദയവും, ഹരിധ്വാറിൽ മണികൾ മുഴങ്ങുന്നുവുമൊക്കെ എത്ര തവണ വായിച്ചിട്ടുണ്ട് എന്ന് ഓർമ്മയില്ല...
പിന്നെപ്പോഴോ ജീവിതത്തിന്റെ ഓട്ടം പിടിച്ചപ്പോ പുസ്തകങ്ങൾ ഒക്കെ എവിടോ പോയി...
പിന്നങ്ങോട്ട് അനുഭവങ്ങളുടെ ഒരു വെള്ളപ്പൊക്കമായിരുന്നു...
ഇതിനിടയിൽ തുണ്ടിനെ മാത്രം കൈവിട്ടില്ല...
മധ്യപ്രദേശിൽ ജോലിക് പോയ കാലത്ത് അവിടെ ഇതൊന്നും കിട്ടാത്തത് കൊണ്ട് ആകെ കിട്ടുന്ന മാസ ശമ്പളം 13000 രൂപയിൽ നിന്ന് അയമ്പത് രൂപ എടുത്തു ആക്കാലത്തെ ഇന്ഗ്ലിഷ് ഡബിണയർ മാസിക വാങ്ങി അറിയാവുന്ന ഇന്ഗ്ലിഷ് കൊത്തിപ്പറക്കി വായിച്ചു ബാക്കി നമ്മള് ഊഹിച്ചുണ്ടാക്കി സ്‌കഡ് വിടേണ്ട ഗതികേട് വരെ ഉണ്ടായിട്ടുണ്ട്...
പിൽക്കാലത്ത് ജീവിതത്തിന്റെ വഴി തിരിയുന്ന നേരത്ത് ആത്മസുഹൃത്ത് ഒരു ഓട്ടോയുമായി വന്നു എന്റെ മൂന്നു ചാക്ക് തുണ്ട് പുസ്തക ശേഖരമാണ് നിറകണ്ണുകളോടെ വാങ്ങിക്കൊണ്ടു പോയത്...
പിന്നെ ഇന്റർനെറ്റ് ഒക്കെ വ്യാപകമായപ്പോ ഓൺലൈനിൽ ഈ കഥകൾ എല്ലാം കിട്ടിത്തുടങ്ങിയെങ്കിലും വീഡിയോകൾ ധാരാളമായി വന്നു തുടങ്ങിയപ്പോ കഥകളോടുള്ള ആ മമത അങ്ങ് പോയി...
അങ്ങനെയങ്ങനെ വായിച്ചു തള്ളിയ എത്രയെത്ര പുസ്തകങ്ങൾ കഥകൾ...
ഈ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കൾ അവരുടെ നൊസ്റ്റാൾജിയ നിറഞ്ഞ അനുഭവങ്ങൾ കമന്റുകളായി പങ്കു വയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു..
ഇന്ന് ദേശീയ വായനാ ദിനം..
